സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, May 6, 2013

സംഘശക്തി തെളിയിച്ച് കോഴിക്കോട്ട് കൂറ്റന്‍ പ്രവാസി റാലി

വൈകുന്നേരം അഞ്ചുമണി. സരോവരത്തിനു സമീപത്തുനിന്ന് പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായ പ്രവാസി ലീഗിന്റെ പതാകകള്‍ കടപ്പുറം ലക്ഷ്യമാക്കി പ്രയാണം തുടങ്ങി. കണ്ണീരൊപ്പാന്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പുള്ള പതാകക്ക് കീഴെ ആയിരങ്ങള്‍ .മഞ്ഞളാംകുഴി അലി, ഹാജി കെ മമ്മദ്ഫൈസി, സി.പി. ബാവഹാജി തുടങ്ങിയവര്‍ കേരളത്തിലെ പ്രവാസികളുടെ ചരിത്രമുഹൂര്‍ത്തത്തിന് നേതൃത്വം വഹിച്ചു.
 14 ജില്ലകളില്‍നിന്നായി ആയിരക്കണക്കിന് പ്രവാസികള്‍ റാലിയില്‍ പങ്കെടുത്തു. അധികവും വയോധികര്‍ . ജീവിതത്തിന്റെ സുഗന്ധകാലം മുഴുവന്‍ വിദേശത്ത് കഴിഞ്ഞതിന്റെ പേരില്‍ സര്‍ക്കാരില്‍നിന്ന് ഒറ്റപ്പെട്ടുപോയവര്‍ . വീടും നാടുമില്ലാത്തവരും കൂട്ടത്തിലുണ്ട്. എല്ലാവരുടെ പ്രശ്നങ്ങള്‍ കോഴിക്കോട് നഗരത്തിലൂടെ അധികാരികളിലേക്ക്. പുനരധിവാസത്തിനും സാമ്പത്തികമായ സഹായത്തിനും മുറവിളി. ഇവര്‍ക്ക് താങ്ങും തണലുമായി എന്നും ഉണ്ടാവുമെന്ന് പ്രവാസി ലീഗിന്റെ ഉറപ്പ്. ഏഴുമണിയോടെ കടപ്പുറത്തെത്തുമ്പോള്‍ വേദി നിറയെ നേതാക്കള്‍ . പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ , കെ.പി.എ. മജീദ്, മന്ത്രിമാര്‍ ,എംഎല്‍എമാര്‍ , .......പ്രവാസികളുടെ പ്രശ്നത്തിന് മുസ്ലിംലീഗിന്റെ പിന്തുണ ഉറപ്പിക്കുകയായിരുന്നു നേതാക്കള്‍ . സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായവും പാക്കേജുകളുമുണ്ടാവുമെന്ന് മന്ത്രിമാരുടെ ഉറപ്പ്. പ്രവാസികള്‍ ഉള്‍പ്പെടുന്ന നിക്ഷേപ പദ്ധതികള്‍ വരും. ബാങ്കുവഴി സഹായത്തിന് പദ്ധതികളുണ്ടാവും. അങ്ങനെ പോകുന്നു പ്രതീക്ഷകള്‍ .

http://www.mathrubhumi.com/online/malayalam/news/story/2264539/2013-05-06/kerala

http://www.madhyamam.com/news/223931/130506

http://www.chandrikadaily.com/contentspage.aspx?id=17493

http://www.chandrikadaily.com/contentspage.aspx?id=17478

Sunday, May 5, 2013

പ്രവാസികള്‍ക്ക് പ്രതീക്ഷയായി പ്രവാസി ലീഗ് സമ്മേളനം

കോഴിക്കോട്
പ്രവാസികള്‍ .
ചെറിയ പ്രായത്തില്‍ നാടും വീടും ഉറ്റവരേയും ഉപേക്ഷിച്ച് വിദേശത്തു പോയവര്‍ .
ആരും ശ്രദ്ധിക്കാതെ, ആരോടും പരാതി പറയാതെ
ജീവിച്ചവര്‍ .
സഹായം ചോദിച്ചുവരുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയവര്‍ . നാട്ടിലെ
പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നങ്ങളായി കണ്ട് നേരവും പണവും മുടക്കിയിവര്‍ .
ജീവിതത്തിന്റെ പ്രഭയെല്ലാം മണലാരണ്യത്തില്‍ കഴിച്ചുകൂട്ടിയശേഷം നാട്ടിലെത്തി
യപ്പോള്‍ നേരിട്ടത് വലിയവലിയ പ്രശ്നങ്ങള്‍ .
ചെറുതായിരുന്നെങ്കിലും ഗള്‍ഫില്‍ ജോലിയുള്ളപ്പോള്‍ പ്രയാസങ്ങള്‍ അറിഞ്ഞിരുന്നില്ല. ഇവിടെയെത്തിയപ്പോള്‍ ജീവിതച്ചിലവു താങ്ങാനാവുന്നില്ല.
സാമ്പത്തികമായ വലിയ ബാധ്യതകള്‍ .
ജീവിതം സുഗമമായി കൊണ്ടുപോകാന്‍ പുതിയ വഴി വേണം, കണ്ടെത്തണം.
ചുറ്റിലും പ്രതിസന്ധിയാണ്. പ്രവാസിയെന്ന് പറഞ്ഞാല്‍ പണമുള്ളവനെന്നാണ് സമൂഹത്തിന്റെ വിചാരം. അത്തരത്തിലാണ് സമീപനം. അരപ്പട്ടിണിയില്‍ ജീവിതം കുടുങ്ങി നില്‍ക്കുന്നു. ഇവരെ
സഹായിക്കാനാണ് പ്രവാസി ലീഗ്. അതിനുള്ള മുദ്രാവാക്യമാണ് മൂന്നുദിവസത്തെ സംസ്ഥാന സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്.
ചെറിയ സംരംഭങ്ങള്‍ വേണം. കൂട്ടായ്മകളിലൂടെ വലിയ സംരംഭങ്ങള്‍ തുടങ്ങാനും വഴി കണ്ടെത്തണം. മാര്‍ക്കറ്റിങ്ങ് ഫെഡറേഷനുകള്‍ , സഹകരണ സംഘങ്ങള്‍ ,....
സാമാന്യജീവിതം നയിക്കാന്‍ പ്രവാസിക്ക് കഴിയണം. അതിന്
സമൂഹത്തിന്റെ പിന്തുണ വേണം. പ്രവാസികളുടെ പ്രശ്നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരാനുള്ള ലക്ഷ്യമാണ് കോഴിക്കോട് സമ്മേളനത്തിനുണ്ടായിരുന്നത്. അത് ലക്ഷ്യം കണ്ടു.
മുസ്ലിംലീഗിനെപ്പോലെ സ്വാധീനമുള്ള പ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍
പ്രവാസികള്‍ക്ക് ദുരിതമുണ്ടാവില്ല.
ശിഹാബ് തങ്ങളുടെ ഇഷ്ടമാണ് പ്രവാസി ലീഗ്. അതിന് ലക്ഷ്യം പിഴക്കുകയുമില്ല.
കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും മാനസികമായും ധാര്‍മ്മികമായും
പിന്തുണക്കാനും പ്രവാസികള്‍ക്കൊപ്പം പ്രവാസിലീഗുണ്ടാവും. അതാണ് കോഴിക്കോട് സമ്മേളനത്തിന്റെ പ്രഖ്യാപനം.

http://www.mathrubhumi.com/online/malayalam/news/story/2262452/2013-05-05/kerala