സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, July 30, 2013

നന്ദി..

ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ കഴിഞ്ഞ 26ന് വിടപറഞ്ഞു. കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ നേരിട്ടും അല്ലാതെയും പങ്കുചേരുകയും ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളുകയും ചെയ്ത എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ഈ പുണ്യറമസാനിലും ശേഷവും പ്രാര്‍ത്ഥനകളില്‍ ഉമ്മയെകൂടി ഉള്‍പ്പെടുത്തണമെന്നും മയ്യിത്ത് നമസ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 


Thank you for consoling and sharing our grief on  the sad demise of my beloved mother. Please include my mother in your prayers in the Holy month of Ramzan and after.        

Wednesday, July 24, 2013

അനധികൃത നിര്‍മ്മാണം തടയാന്‍ തദ്ദേശ വകുപ്പില്‍ പുതിയ വിജിലന്‍സ് സംവിധാനം

തിരുവനന്തപുരം
കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതികള്‍ സുതാര്യമാക്കുന്നതിനും അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ തടയുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തിയതായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഇതിനായി ചീഫ് ടൌണ്‍ പ്ലാനര്‍( ((((വിജിലന്‍സ്) ഉള്‍പ്പടെ 16 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
 വിജിലന്‍സ് വിഭാഗത്തില്‍ നിലവിലെ സീനിയര്‍ ടൌണ്‍ പ്ലാനര്‍ക്ക് പകരം ചീഫ് ടൌണ്‍ പ്ലാനറാണ് ഇനിയുണ്ടാവുക. കൂടാതെ മൂന്ന് ടൌണ്‍ പ്ലാനര്‍മാര്‍, ഒന്‍പത് ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍മാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍, ഒരു സിഎ എന്നീ പുതിയ തസ്തികകളും സൃഷ്ടിച്ചു. ചീഫ് ടൌണ്‍ പ്ലാനര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിന് നിയമ ഭേദഗതി വേണ്ടിവരും. നിലവില്‍ സീനിയര്‍ ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്) ആണ് സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥരുടെയും മറ്റ് സംവിധാനങ്ങളുടെയും കുറവ് അനധികൃത നിര്‍മ്മാണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതായി സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെ ഇത്തരം നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടു. അപേക്ഷകള്‍ അകാരണമായി വൈകിപ്പിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശനമായ പരിശോധനാ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കുന്നംകുളം, പെരിന്തല്‍മണ്ണ, കോഴിക്കോട്, വടകര, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോള്‍തന്നെ ധാരാളം അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിരുന്നു. പുതിയ സംഘം വരുന്നതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാവും.

http://www.mathrubhumi.com/online/malayalam/news/story/2412671/2013-07-25/kerala

Tuesday, July 23, 2013

കൊടികുത്തിമലയില്‍ ഇക്കോ ടൂറിസത്തിന് പദ്ധതി

തിരുവനന്തപുരം
മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണ മണ്ഡലത്തിലെ കൊടികുത്തിമലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ടൂറിസം രംഗത്ത് മലപ്പുറം ജില്ലയിലെ മികച്ച കേന്ദ്രമാക്കി കൊടികുത്തിമലയെ മാറ്റാനും നടപടി സ്വീകരിക്കും.
 സമുദ്രനിരപ്പില്‍നിന്ന് 1500 അടിയിലധികം ഉയരത്തിലുള്ള പ്രകൃതിരമണീയമായ കൊടികുത്തിമലയെ ടൂറിസം മേഖലയായി നേരത്തെ കണക്കാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി നാടുകാണി എന്ന പേരില്‍ വാച്ച് ടവര്‍ നേരത്തെ സ്ഥാപിച്ചു. ഈ ടവര്‍ വലുതാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഇവിടെ ബാംബൂ കോട്ടേജുകള്‍ സ്ഥാപിക്കും. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അമ്മിനിക്കാടുനിന്ന് മലമുകളിലേക്ക് ആറുകോടി രൂപ ചിലവില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലൂടെ എട്ട് മീറ്റര്‍ വീതിയില്‍ 1670 മീറ്റര്‍ ദൂരം റോഡ് നിര്‍മ്മിക്കാന്‍ എന്‍ഒസി ലഭിക്കേണ്ടതുണ്ട്. എന്‍ഒസി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി എന്നിവരെ കൂടാതെ മലപ്പുറം കലക്ടര്‍ കെ. ബിജു, പൊതുമരാമത്ത്, ടൂറിസം, വനം വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

http://www.mathrubhumi.com/malappuram/news/2408768-local_news-perinthalmanna-%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3.html