സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, September 30, 2013

നാഷണല്‍ ഗെയിംസിന് സ്വാഗതം

35-മത് നാഷണല്‍ ഗെയിംസിന് കേരളത്തിലേക്ക് സ്വാഗതം. 2014 ഫെബ്രുവരിയില്‍ കേരളത്തിലാകെ നാഷണല്‍ ഗെയിംസിന്റെ അലയടികളാവും. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഗെയിംസിന്റെ പ്രചരണത്തിനായി നാഷണല്‍ ഗെയിംസ് സെക്രട്ടറിയറ്റ് അമ്മു എന്ന പേരില്‍ നാടകം സജീകരിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്കുള്ള ഈ സംഘത്തിന്റെ പര്യടനം തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്യാന്‍ അവസരം ലഭിച്ചു. ഒരു മഹാമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.
 വിദ്യാര്‍ത്ഥികളില്‍ കായികാഭിരുചി വളര്‍ത്താന്‍ അമ്മുവിന്റെ യാത്ര പ്രയോജനപ്പെടുമെന്ന് ഉറപ്പുണ്ട്. പുതിയ താരങ്ങള്‍ക്കിടയിലൂടെയാണ് വേഴാമ്പല്‍ അമ്മു യാത്ര തുടങ്ങിയത്. അമ്മുവിനോട് സംസാരിച്ചും കായികരംഗത്തെ വിശേഷങ്ങള്‍ പങ്കുവെച്ചും നാഷണല്‍ ഗെയിംസ് കേരളത്തിന്റെ കായികോല്‍സവമാവും. ലോകത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമതുള്ള രാജ്യമായ ഇന്ത്യയില്‍നിന്ന് പുതിയ താരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ജനസംഖ്യയുടെ വലുപ്പത്തിനനുസരിച്ച് പ്രതിഭകളുടെ എണ്ണം കൂടുകതന്നെ വേണം. ഗെയിംസ് നടക്കുന്ന ഏഴുജില്ലകളിലെ ആരവങ്ങള്‍ 14 ജില്ലകളിലേക്കും വ്യാപിക്കട്ടെയെന്ന് ആശംസിക്കുന്നു

Sunday, September 29, 2013

സ്നേഹപൂര്‍വ്വം.....


ശുഭപ്രതീക്ഷയോടെ പ്രവാസി ഹരിത സഹകരണ സംഘങ്ങള്‍

ജീവിതത്തിന്റെ വസന്തങ്ങള്‍ വിദേശരാജ്യങ്ങളില്‍ അധ്വാനിച്ച് ചിലവഴിച്ചവരാണ് ഇപ്പോള്‍ നാട്ടിലുള്ള പ്രവാസികള്‍ .വീടുവെച്ചും മക്കളെ വിവാഹം ചെയ്തയച്ചും ജീവിതം വഴിമുട്ടിയവര്‍ . അല്ലെങ്കില്‍ ഒന്നും സമ്പാദിക്കാനാവാതെ കാലം കഴിച്ചവര്‍ . എങ്കിലും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ പലപ്പോഴും ഇവര്‍ ഗള്‍ഫുകാരാണ്. അല്ലെങ്കില്‍ സമ്പന്നര്‍ .
നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴില്‍സംരംഭം വേണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വേണം. അതാണ് ഇന്നലെ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് മലബാര്‍ പാലസില്‍ ഇന്നലെ നടത്തിയത്. വിവിധ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ആദ്യം ഹരിത സഹകരണ സംഘങ്ങള്‍ തുടങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നെ പരിശീലനം. സഹകരണ സംഘം എന്ത്, എന്തിന് , റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ്, സര്‍ക്കാര്‍തല കരാര്‍ പ്രവൃത്തികള്‍ , ഹൈടെക് അഗ്രികള്‍ച്ചര്‍ , പൌള്‍ട്രി ഫാം, ഗോട്ട് ഫാം, ഹൈടെക് ഡയറി ഫാമിങ്ങ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധര്‍ ക്ളാസുകള്‍ എടുത്തു. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള പ്രവാസികള്‍ അവരുടെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞ് ക്ളാസുകള്‍ ഊര്‍ജ്ജസ്വലമാക്കി. ഇനി പ്രായോഗികമാക്കാനുള്ള നടപടികള്‍ .
 സംസ്ഥാനത്തെല്ലാം കേരള പ്രവാസി ലീഗ് ഇതുപോലെ ഹരിത സഹകരണ സംഘങ്ങള്‍ രൂപവല്‍ക്കരിച്ച് തൊഴിലസവരങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാരിന്റെ സഹായവും ഇക്കാര്യത്തിലുണ്ടാവും. മാന്യമായി തൊഴിലെടുക്കാനും സുഖകരമായ ജീവിതം നയിക്കാനും ഇനിയുള്ള കാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. മുസ്ലിംലീഗ് നടപ്പാക്കുന്ന ബൈത്തുറഹ്മ പദ്ധതി പോലെത്തന്നെ പ്രധാനപ്പെട്ടതാണ് പ്രവാസി ലീഗിന്റെ ഹരിത സഹകരണ സംഘം എന്ന പേരിലുള്ള പുതിയ സംരംഭം. ഗള്‍ഫ് നാടുകളിലായിരുന്നപ്പോള്‍ കേരളത്തിലേക്ക് കോടികള്‍ അയച്ചവര്‍ സംസ്ഥാനത്തിന് പുതിയ വഴികളിലൂടെ മുതല്‍ക്കൂട്ടാവുന്ന കാഴ്ചയാണ് ഇനി കാണുക. എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിലുണ്ടാവുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.