സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, September 24, 2014

മംഗള്‍യാന്റെ ആഹ്ലാദത്തില്‍...........



പാര്‍ട്ണര്‍ കേരള മിഷന്‍ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: നഗരസഭകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ 'പാര്‍ട്ണര്‍ കേരള മിഷന്‍ ' രൂപവല്‍ക്കരിക്കുന്നതിന് തീരുമാനമായി. നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന പാര്‍ട്ണര്‍ കേരള മീറ്റില്‍ അവതരിപ്പിച്ചതില്‍ 2558 കോടി രൂപയുടെ 36 പദ്ധതികള്‍ ആദ്യഘട്ടത്തില്‍ വേഗത്തില്‍ തുടങ്ങും.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള സേവനവും നഗരസഭകള്‍ക്ക് വരുമാനവും ഉറപ്പുവരുത്തുന്നതിനാണ് നഗരസഭകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ(പിപിപി) പദ്ധതികള്‍ നടപ്പാക്കുന്നത്. നഗരസഭകളും നിക്ഷേപകരും ചേര്‍ന്നുള്ള സംരംഭമെന്ന നിലയിലുണ്ടാവുന്ന സാങ്കേതികമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പാര്‍ട്ണര്‍ കേരള മിഷന്‍ സഹായിക്കും. മുഖ്യമന്ത്രി ചെയര്‍മാനും നഗരകാര്യ മന്ത്രി വൈസ് ചെയര്‍മാനും ആസൂത്രണ കമ്മിഷന്‍ അംഗം, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍, സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പിപിപി വിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് പാര്‍ട്ണര്‍ കേരള മിഷന്‍. നഗരസഭകളുടെ പദ്ധതികള്‍ പരിശോധിച്ച് ഏകജാലക സംവിധാനത്തിലൂടെ വേഗത്തില്‍ നടപ്പാക്കാന്‍ മിഷന്‍ സഹായിക്കും. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പ്രാദേശിക സര്‍ക്കാരുകള്‍ക്കുതന്നെയായിരിക്കും. മെച്ചപ്പെട്ട സാങ്കേതിക വിദ്യയും സാമ്പത്തിക സ്രോതസ്സും ഉപയോഗിച്ച് ന്യായമായ ചിലവില്‍ പദ്ധതികള്‍ നടപ്പാക്കും. നിശ്ചിത കാലയളവിലേക്ക് നഗരസഭയും സംരംഭകരും തമ്മില്‍ ഇതിനായി കരാറുണ്ടാക്കും. ഈ കരാറുമായി ബന്ധപ്പെട്ട സാങ്കേതികതകള്‍ പരിഹരിക്കുന്നതിനും പാര്‍ട്ണര്‍ കേരള മിഷന്‍ സഹായിക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന പാര്‍ട്ണര്‍ കേരള മീറ്റില്‍ 5500 കോടി രൂപയുടെ 101 പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍, പാര്‍ക്കിങ്ങ് പ്ലാസകള്‍, പാര്‍ക്കുകള്‍, ഫ്‌ളൈ ഓവറുകള്‍ തുടങ്ങി വരുമാനം പ്രതീക്ഷിക്കുന്ന ഒട്ടേറെ പദ്ധതികള്‍ക്കാണ് സംരംഭകര്‍ മുന്നോട്ടുവന്നിട്ടുള്ളത്. ഇവയില്‍നിന്ന്  വിശദമായ പരിശോധന നടത്തിയാണ് ആദ്യഘട്ടത്തിലെ 36 പദ്ധതികള്‍ തെരഞ്ഞെടുത്തത്. പദ്ധതികള്‍ മല്‍സരാധിഷ്ഠിത ടെന്‍ഡറിലൂടെയാണ് നടപ്പാക്കുക. നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം സ്വീകരിക്കാന്‍ തീരുമാനിച്ചത്. വിവിധ നഗരസഭകളില്‍ ഈ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങുമെന്നും രണ്ടുവര്‍ഷത്തിനകം എല്ലാ നഗരസഭകളിലും സമാനമായ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ടെ്.