സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, July 30, 2013

നന്ദി..

ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ കഴിഞ്ഞ 26ന് വിടപറഞ്ഞു. കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ നേരിട്ടും അല്ലാതെയും പങ്കുചേരുകയും ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളുകയും ചെയ്ത എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ഈ പുണ്യറമസാനിലും ശേഷവും പ്രാര്‍ത്ഥനകളില്‍ ഉമ്മയെകൂടി ഉള്‍പ്പെടുത്തണമെന്നും മയ്യിത്ത് നമസ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 


Thank you for consoling and sharing our grief on  the sad demise of my beloved mother. Please include my mother in your prayers in the Holy month of Ramzan and after.        

Wednesday, July 24, 2013

അനധികൃത നിര്‍മ്മാണം തടയാന്‍ തദ്ദേശ വകുപ്പില്‍ പുതിയ വിജിലന്‍സ് സംവിധാനം

തിരുവനന്തപുരം
കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതികള്‍ സുതാര്യമാക്കുന്നതിനും അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ തടയുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തിയതായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഇതിനായി ചീഫ് ടൌണ്‍ പ്ലാനര്‍( ((((വിജിലന്‍സ്) ഉള്‍പ്പടെ 16 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
 വിജിലന്‍സ് വിഭാഗത്തില്‍ നിലവിലെ സീനിയര്‍ ടൌണ്‍ പ്ലാനര്‍ക്ക് പകരം ചീഫ് ടൌണ്‍ പ്ലാനറാണ് ഇനിയുണ്ടാവുക. കൂടാതെ മൂന്ന് ടൌണ്‍ പ്ലാനര്‍മാര്‍, ഒന്‍പത് ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍മാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍, ഒരു സിഎ എന്നീ പുതിയ തസ്തികകളും സൃഷ്ടിച്ചു. ചീഫ് ടൌണ്‍ പ്ലാനര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിന് നിയമ ഭേദഗതി വേണ്ടിവരും. നിലവില്‍ സീനിയര്‍ ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്) ആണ് സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥരുടെയും മറ്റ് സംവിധാനങ്ങളുടെയും കുറവ് അനധികൃത നിര്‍മ്മാണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതായി സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെ ഇത്തരം നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടു. അപേക്ഷകള്‍ അകാരണമായി വൈകിപ്പിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശനമായ പരിശോധനാ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കുന്നംകുളം, പെരിന്തല്‍മണ്ണ, കോഴിക്കോട്, വടകര, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോള്‍തന്നെ ധാരാളം അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിരുന്നു. പുതിയ സംഘം വരുന്നതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാവും.

http://www.mathrubhumi.com/online/malayalam/news/story/2412671/2013-07-25/kerala

Tuesday, July 23, 2013

കൊടികുത്തിമലയില്‍ ഇക്കോ ടൂറിസത്തിന് പദ്ധതി

തിരുവനന്തപുരം
മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണ മണ്ഡലത്തിലെ കൊടികുത്തിമലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ടൂറിസം രംഗത്ത് മലപ്പുറം ജില്ലയിലെ മികച്ച കേന്ദ്രമാക്കി കൊടികുത്തിമലയെ മാറ്റാനും നടപടി സ്വീകരിക്കും.
 സമുദ്രനിരപ്പില്‍നിന്ന് 1500 അടിയിലധികം ഉയരത്തിലുള്ള പ്രകൃതിരമണീയമായ കൊടികുത്തിമലയെ ടൂറിസം മേഖലയായി നേരത്തെ കണക്കാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി നാടുകാണി എന്ന പേരില്‍ വാച്ച് ടവര്‍ നേരത്തെ സ്ഥാപിച്ചു. ഈ ടവര്‍ വലുതാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഇവിടെ ബാംബൂ കോട്ടേജുകള്‍ സ്ഥാപിക്കും. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അമ്മിനിക്കാടുനിന്ന് മലമുകളിലേക്ക് ആറുകോടി രൂപ ചിലവില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലൂടെ എട്ട് മീറ്റര്‍ വീതിയില്‍ 1670 മീറ്റര്‍ ദൂരം റോഡ് നിര്‍മ്മിക്കാന്‍ എന്‍ഒസി ലഭിക്കേണ്ടതുണ്ട്. എന്‍ഒസി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി എന്നിവരെ കൂടാതെ മലപ്പുറം കലക്ടര്‍ കെ. ബിജു, പൊതുമരാമത്ത്, ടൂറിസം, വനം വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

http://www.mathrubhumi.com/malappuram/news/2408768-local_news-perinthalmanna-%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3.html

Tuesday, July 16, 2013

ആകാശ സ്വപ്നങ്ങള്‍ക്കുവേണ്ടി കോടികള്‍ പാഴാക്കരുത്

ഒരിക്കലും പൂര്‍ത്തിയാവില്ലെന്ന് ഉറപ്പുള്ള ആകാശക്കോട്ടകള്‍ക്കുവേണ്ടി കോടികള്‍ പാഴാക്കരുതെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ജനുറം പദ്ധതി രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ശില്‍പ്പശാല മസ്ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 ജനങ്ങള്‍ക്ക് ആവശ്യമുള്ളതും എന്നാല്‍ നടപ്പാക്കാന്‍ കഴിയുന്നതുമായ പദ്ധതികളാണ് കൊണ്ടുവരേണ്ടത്. പണമല്ല, പ്രായോഗികമായ നടത്തിപ്പാണ് നമ്മള്‍ നേരിടുന്ന പ്രശ്നം.


\
http://www.chandrikadaily.com/contentspage.aspx?id=30572
http://www.madhyamam.com/news/235502/130716

http://www.mathrubhumi.com/online/malayalam/news/story/2394803/2013-07-16/kerala

Friday, July 12, 2013

കൂടുതല്‍ ചിത്രങ്ങള്‍ PHOTO പേജില്‍

Wednesday, July 10, 2013

ഇല്ല, ഈ സോളാര്‍ തിരക്കഥ വിജയിക്കില്ല

സോളാറിന്‍റെ മങ്ങിയ വെളിച്ചത്തില്‍ തപ്പിത്തടയുകയാണ് പ്രതിപക്ഷം. ഇടതുഭരണകാലത്ത് മിന്നിത്തിളങ്ങിയ പ്രഭ മാഞ്ഞുപോയതറിയാതെ തെരുവില്‍ കലാപത്തിന് കളമൊരുക്കുന്നു. മുഖ്യമന്ത്രിയുടെ രാജിയും അതിലൂടെ ഭരണമാറ്റവും. അതാണ് സ്വപ്നം. കുറഞ്ഞ ഭൂരിപക്ഷത്തിന്റെ ബലക്കുറവ് ആയുധമാക്കിയാല്‍ അധികാരത്തിലെത്താമെന്ന മോഹം രണ്ടുവര്‍ഷം പഴകി, തുരുമ്പെടുത്തു. ഇനി വയ്യെന്ന് തോന്നിയപ്പോഴാണ് കരിന്തിരി പോലെ സോളാറിന്റെ മിന്നാട്ടം. അതില്‍ കടിച്ചുതൂങ്ങി, ആ തൂങ്ങലിന് തന്നെ കിട്ടില്ലെന്ന് നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രി ആവര്‍ത്തിച്ചിട്ടും ചെവി കൊടുക്കാതെ, ആത്മാര്‍ത്ഥതയില്ലാതെ.
 എന്തിനാണ് ഈ ഹര്‍ത്താലെന്ന് ഹൈക്കോടതി ചോദിക്കുന്നു. അസഭ്യ രാഷ്ട്രീയത്തിന് ചുറ്റും ജനാധിപത്യത്തെ കറക്കിനിര്‍ത്താന്‍ എന്താണിത്ര തിടുക്കം. രണ്ടുവര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ കേരളം  ഭരിക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഇത്രയും മികച്ച നേട്ടങ്ങളുണ്ടാക്കിയ മറ്റൊരു സര്‍ക്കാരില്ല. നിയമസഭയിലെ ഭൂരിപക്ഷക്കുറവില്‍ നിന്നുകൊണ്ടുതന്നെ ജനഹൃദയങ്ങളിലെ മഹാഭൂരപക്ഷമാവാന്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനും കഴിഞ്ഞിരിക്കുന്നു. മധ്യവര്‍ഗത്തെ കേന്ദ്രീകരിച്ചുള്ള ഭരണമാണ് പതിവുഭരണരീതി. എന്നാല്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്കും ദരിദ്ര വിഭാഗങ്ങള്‍ക്കുമായി ഇത്രയേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരില്ല. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗംപോലും പാവങ്ങളുടെ ക്ഷേമത്തിനായി എന്തുചെയ്യാനാവുമെന്നാണ് ആലോചിച്ചത്. അതിനുള്ള ഫയലുകളാണ് ഉദ്യോഗസ്ഥരില്‍നിന്ന് ശേഖരിച്ചത്.
ഭരണത്തിന്റെ പിന്‍വാതിലില്‍ തക്കംപാര്‍ത്തിരുന്നവരുടെ നിരാശയാണ് ഇപ്പോഴത്തെ കലാപങ്ങള്‍. അതാണ് ബേജാറിന്റെ ഉറവിടം. കേരളമാകെ നിവേദനങ്ങളും ആവശ്യങ്ങളുമായെത്തിയ ജനസമ്പര്‍ക്ക പരിപാടി. ഇക്കാലംവരെ മന്ത്രിമാരെയോ മുഖ്യമന്ത്രിയെയോ നേരില്‍ കാണാനോ പരാതി പറയാനോ അവസരം ലഭിക്കാതിരുന്ന, സര്‍ക്കാരില്‍നിന്ന് അര്‍ഹിക്കുന്ന ഒരു സഹായവും ലഭിച്ചിട്ടില്ലാത്ത, ജനലക്ഷങ്ങളിലേക്ക് അവരുടെ നേതാവും കൂട്ടുകാരനുമായി കടന്നുചെന്ന മുഖ്യമന്ത്രിയെ ലോകംതന്നെ അംഗീകരിച്ചിരിക്കുന്നു. കേരളത്തിനുതന്നെ അഭിമാനമായാണ് ഉമ്മന്‍ചാണ്ടി യുഎന്‍ അവാര്‍ഡ് സ്വീകരിച്ചത്. രാജഭരണവും ജനാധിപത്യവും അംഗീകരിക്കുന്ന രാജ്യങ്ങള്‍ കേരള മോഡല്‍ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭരണസംവിധാനത്തിനുള്ള അംഗീകാരമാണ്. ഒരേസമയം ബൃഹത് പദ്ധതികളും പാവങ്ങളുടെ പട്ടിണി മാറ്റാനുള്ള ദൃഢനിശ്ചയവും നടപ്പാക്കുന്നതിലെ വേഗവും സുതാര്യതയും എല്ലാവര്‍ക്കും മാതൃകയാണ്. എന്നിട്ടും ഈ ആക്രമണം എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, അസഹിഷ്ണുത. അധികാരത്തില്‍നിന്ന് മാറുമ്പോഴുള്ള അടങ്ങാത്ത അസ്വസ്ഥത.
 നിയമസഭയെ തെരുവാക്കി മാറ്റാന്‍ കരാറെടുത്താണ് ഇത്തവണയും പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും രോഗങ്ങളും വിലക്കയറ്റവും സരിതാനായര്‍ക്കും പകരം അടിയന്തര പ്രമേയമോ സബ്മിഷനോ ആയില്ല. കഴിഞ്ഞ സമ്മേളനത്തില്‍ കെ.ബി. ഗണേഷ്കുമാറിന്റെ കുടുംബ കാര്യമായിരുന്നു ഇവര്‍ക്ക് പ്രധാനം. ഇത്തവണ സോളാറിലൂടെ സഭയെ  കലുഷിതമാക്കി. പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കാതെ വരുമ്പോള്‍ ക്ഷോഭിക്കുന്ന ചില ചാനല്‍ ആങ്കര്‍മാരെ ഇപ്പോള്‍ ജനത്തിനറിയാം. അതുപോലെത്തന്നെയാണ് സഭയില്‍ പ്രതിപക്ഷത്തിന്റെ പെരുമാറ്റവും. 28 ദിവസം സമ്മേളിക്കാനായി തുടങ്ങിയ സഭ 12 ദിവസമാണ് കൂടിയത്. ഇതില്‍ 10 ദിവസവും സോളാറില്‍ മാത്രം അലങ്കോലമായി. ഒട്ടേറെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും ഒട്ടും വിശ്വാസ്യതയില്ലാത്തവരും ക്രിമിനലുകളും ചാനലുകളില്‍ നടത്തുന്ന അഭിപ്രായങ്ങളുമായി നിയമസഭയില്‍ വന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രതിപക്ഷം.അങ്ങനെയൊരു ബഹളത്തിന് മുന്നില്‍ മുട്ടുമടക്കുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള ആരും ഭരണപക്ഷത്തില്ല. ജനാധിപത്യത്തെ അവഹേളിക്കാന്‍ എല്ലാവരും തുനിഞ്ഞിറങ്ങരുതല്ലോ. ദിശ നഷ്ടപ്പെട്ടവര്‍ക്ക് വസ്തുതകള്‍ പറഞ്ഞുകൊടുക്കുകയാണ് അവസാന സഭാദിവസം  ധനമന്ത്രി കെ.എം. മാണി ചെയ്തത്. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പുതന്നെ സരിതക്ക് ചെക്ക് നല്‍കിയിരുന്നുവെന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ എന്തുകൊണ്ടോ പ്രതിപക്ഷത്തിന് കഴിയുന്നില്ല. അതില്‍ തികഞ്ഞ ആത്മവഞ്ചനയുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് അറിയാത്തവരായി ആരും പ്രതിപക്ഷ ബഞ്ചുകളിലില്ല. അസത്യങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു ഇവരുടെ വാദങ്ങള്‍ . തിരക്കഥയായി സമരാഭാസങ്ങള്‍ . വസ്തുതകള്‍ ഓരോന്നായി പുറത്തുവരുമ്പോഴും പല്ലവി മാറ്റാന്‍ പ്രതിപക്ഷത്തിനായില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ തരംതാണ രീതിയില്‍ ആരോപണം ഉന്നയിക്കാന്‍ സഭയിലെ സീനിയര്‍ കാണിച്ച താല്‍പ്പര്യം കീഴ് വഴക്കമാവാതെ നോക്കേണ്ടത് ഇനിയുള്ള കാലത്തിന്റെ ബാധ്യതയുമായി.
 നിയമസഭയിലെ തോല്‍വി മറയ്ക്കാന്‍ പുറത്ത് എന്തെല്ലാം കോലാഹലങ്ങള്‍ . വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും തെരുവിലിറക്കിയാല്‍ ജനഹൃദയങ്ങളില്‍നിന്ന് ഉമ്മന്‍ചാണ്ടിയെയും അധികാരത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിനെയും ഇറക്കിവിടാമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകള്‍ . അതിനായി ഹര്‍ത്താലും നടത്തി. രണ്ടുവര്‍ഷംകൊണ്ട് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ ഒന്നിച്ച് ആക്രമിച്ചാല്‍ പേടിച്ചോടുമെന്ന് ആരും കരുതേണ്ടതില്ല. അതാണ് ബുധനാഴ്ചയിലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന് ഉദാഹരിക്കാനുള്ള അപൂര്‍വ്വതയാണ് ഉമ്മന്‍ചാണ്ടി. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും യുഡിഎഫിലെ കക്ഷിനേതാക്കളും ജനങ്ങളും ഇതുതന്നെയാണ് പറയുന്നത്. കക്ഷിരാഷ്ട്രീയമുള്ള ഒരുകൂട്ടം മാധ്യമപ്രചാരകര്‍ രൂപപ്പെടുത്തുന്ന ഇല്ലാത്ത പെണ്‍കഥകളിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നന്‍മകള്‍ തട്ടിത്തകര്‍ക്കാമെന്ന ചിന്തതന്നെ ബുദ്ധിശൂന്യതയാണ്. അത് ജനം തിരിച്ചറിയുന്നുണ്ട്. കല്ലെറിഞ്ഞും കോലം കത്തിച്ചും ഹര്‍ത്താല്‍ നടത്തിയും കലഹിക്കുന്നതിന് മുമ്പ് സ്വന്തം മനസ്സുതന്നെ സമ്മതിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം.
 സ്വഭാവഹത്യ മാത്രാരം രാഷ്ട്രീയ വിഷയമായ കാലഘട്ടം നമ്മുടെ ചരിത്രത്തിലില്ല. സംസ്ഥാന, ദേശീയ രാഷ്ട്രീയ തലങ്ങളില്‍ സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളെ  മറികടക്കാന്‍ ഈ ആരോപണങ്ങള്‍കൊണ്ട് കഴിയില്ല. രാഷ്ട്രീയ വിചാരകര്‍ക്കുമുന്നില്‍ വഷളത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് നമ്മുടെ ജനാധിപത്യത്തെ ഇങ്ങനെ നാണം കെടുത്തരുതേ. അഴിമതിയും സ്വജനപക്ഷപാതവും പറയാനില്ലെന്ന് കരുതി നാരീവിഷയങ്ങളില്‍ നേരം കളയരുത്. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളാണ് മുന്നിലെങ്കില്‍ സര്‍ക്കാരിന്റെ തെറ്റുകള്‍ ചാണ്ടിക്കാട്ടി കൂടെ നില്‍ക്കുകതന്നെയാണ് വേണ്ടത്. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതും. 

Monday, July 1, 2013

മാതൃഭൂമി ടിവി-നിതാഖാത്ത് പ്രശ്നത്തില്‍ നടത്തിയ അകംപുറം

ജൂണ്‍ 23ന് മാതൃഭൂമി ടിവിയില്‍‌ അകംപുറം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍...


http://www.youtube.com/watch?v=qVquEpVAvRs

http://www.youtube.com/watch?v=HVO4WC3ZKH8

ഏഷ്യാനെറ്റ് നേര്‍ക്കുനേര്‍

പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ 13ന് ഏഷ്യാനെറ്റിന്റെ നേര്‍ക്കുനേര്‍ പരിപാടി


                                                      http://www.youtube.com/watch?v=dDTusTj7isY

http://www.youtube.com/watch?v=dTIlZqF0-Ew#!