സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Saturday, November 30, 2013

മുനവ്വിര്‍ സിനാന്റെ സ്നേഹസമ്മാനം...


ആശംസകള്‍ ......









മണ്ഡലത്തിലെ സ്നേഹസംഗമയാത്രക്കിടെ ഏഴുവയസ്സുകാരന്‍ മുനവ്വിര്‍ സിനാന്‍ ഇന്നൊരു സ്നേഹം തന്നു. എന്നെ പകര്‍ത്തിയ പെന്‍സില്‍ ഡ്രോയിങ്ങ്. പെരിന്തല്‍മണ്ണ എംഇഎസ് എംസിസി സെന്‍ട്രല്‍ സ്കൂളിലെ രണ്ടാംക്ളാസുകാരന്റെ ചിത്രം എന്നെ ആശ്ചര്യപ്പെടുത്തി. ചിത്രം വളരെ മനോഹരമായിരിക്കുന്നു.
കളത്തിലക്കരയില്‍ കുടുംബസംഗമം കഴിഞ്ഞിറങ്ങുമ്പോള്‍ ആരുടെയും സഹായമില്ലാതെ ഒറ്റക്ക് വന്ന് ചിത്രം സമ്മാനിച്ചു. വരയുടെ മറുവശത്ത് ചിത്രരചന പഠിക്കണമെന്ന മോഹവും കുറിച്ചിട്ടുണ്ട്. കൊച്ചുകലാകാരന് ഹൃദയം നിറഞ്ഞ ആശംസകള്‍ ...

Friday, November 29, 2013

പാര്‍ട്ണര്‍ കേരള-കൊച്ചി ഒരുങ്ങുന്നു...


ഡിസംബര്‍ 19, 20 തിയതികളില്‍ നഗരസഭകള്‍ക്കുവേണ്ടി കൊച്ചിയില്‍ പാര്‍ട്ണര്‍ കേരള എന്ന പേരില്‍ നിക്ഷേപസംഗമം നടത്തുന്നു. നഗരസഭകളുടെ ഭൂമിയില്‍ ആര്‍ക്കും വികസനങ്ങളുടെ നിക്ഷേപമാവാം. വരുമാനം നഗരസഭകളുമായി പങ്കിടാം. സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം. പ്രവാസികള്‍ , വിദേശരാജ്യത്തുള്ളവര്‍ , ബിസിനസ്സില്‍ താല്‍പ്പര്യമുള്ള നാട്ടിലുള്ളവര്‍ എല്ലാവര്‍ക്കും പങ്കാളികളാവാം.
കേരളത്തിലെ നഗരസഭകളുടെ ദാരിദ്ര്യം മാറ്റാന്‍ മറ്റൊരു വഴിയുമില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നഗരസഭകളുടെ ഭൂമിയില്‍ വലിയ പദ്ധതികളാണ് വരാനിരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് അതാത് നഗരസഭകളുമായി ബന്ധപ്പെടാം. 60 നഗരസഭകളും അഞ്ച് കോര്‍പ്പറേഷനുകളും വികസന അതോറിറ്റികളും ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.


വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക  http://www.partnerkerala.com/

Wednesday, November 27, 2013

പാര്‍ട്ണര്‍ കേരള: ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയില്‍

കൊച്ചി:(വാര്‍ത്താസമ്മേളനം) നഗരസഭകള്‍ക്കായുള്ള നിക്ഷേപ സംഗമം പാര്‍ട്ണര്‍ കേരള ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയില്‍ നടക്കും. നിക്ഷേപകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിനായി 4000 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറായി.
 നഗരസഭകളുടെ ഭൂമിയില്‍ ഗുണകരമായ പദ്ധതികള്‍ക്കായി സ്വകാര്യ വ്യക്തികള്‍ പണം മുടക്കുന്നതാണ് പിപിപി പദ്ധതി. നിശ്ചിത കാലത്തേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി കരാര്‍ പ്രകാരം നടപടികള്‍. പദ്ധതിയുടെ സ്വഭാവം, സ്ഥലം, വരുമാനം എന്നിവ കണക്കാക്കിയാണ് കരാറിന്റെ കാലാവധി തീരുമാനിക്കുക. നിശ്ചിത വര്‍ഷത്തേക്ക് വരുമാനത്തിന്റെ നിശ്ചിത ശതമാനം നഗരസഭകള്‍ക്കും നിക്ഷേപകര്‍ക്കുമായി പങ്കിടാം. കാലാവധി തീരുമ്പോള്‍ പദ്ധതി പൂര്‍ണ്ണമായും നഗരസഭകളുടെ അധീനതയിലാവും. ഭാവിയില്‍ വലിയ വരുമാന സ്രോതസ്സായി ഈ പദ്ധതികള്‍ മാറും. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം. www.partnerkerala.com

http://www.youtube.com/watch?v=mjhLEcSO30A&feature=youtube_gdata

Monday, November 25, 2013

Friday, November 22, 2013

പെരിന്തല്‍മണ്ണ കുതിക്കുന്നു...

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 325 കോടി രൂപയുടെ വികസന പദ്ധതികള് . മണ്ഡലത്തില്‍ നടപ്പാക്കിയ എല്ലാ പദ്ധതികളുടെയും വിശദവിവരങ്ങള്‍ ഇതോടൊപ്പമുള്ള പുസ്തകത്തിലുണ്ട്. വീഡിയോ രൂപത്തില്‍ കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലും 16 പേജുള്ള പുസ്തകം ഓരോന്നായി മറിച്ചുകാണാം.


http://kkdesigns.x10.bz/demo/flip/#page-1

ന്യൂനപക്ഷ കമ്മീഷന്‍ ആസ്ഥാനം തിരുവനന്തപുരത്ത്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ആസ്ഥാനമായി. തിരുവനന്തപുരം ശാസ്തമംഗലത്ത് ആഞ്ജനേയ ബില്‍ഡിങ്ങിലാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുക. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ധനകാര്യ, നിയമവകുപ്പ് മന്ത്രി കെ.എം. മാണി ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു.
 ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ, സാമൂഹ്യ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനുമാണ് കമ്മിഷന്‍ രൂപവല്‍ക്കരിച്ചത്. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷനുണ്ടാവും. മന്ത്രി എ.പി. അനില്‍കുമാര്‍, കെ. മുരളീധരന്‍ എംഎല്‍എ, കെ. മുഹമ്മദുണ്ണിഹാജി എംഎല്‍എ, കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Wednesday, November 20, 2013

പ്രതീക്ഷയോടെ പാര്‍ട്ണര്‍ കേരള


നഗരസഭകളുടെ സമഗ്രവികസനത്തിനായി പദ്ധതികളില്‍ പൊതു, സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് പദ്ധതികള്‍ പരിചയപ്പെടാനും നഗരസഭകള്‍ക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനും സര്‍ക്കാര്‍ നേരിട്ട് അവസരം നല്‍കുന്നു. ഡിസംബര്‍ 19, 20തിയതികളില്‍ കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലിലാണ് നഗരസഭകളുടെ ചരിത്രത്തിലെ ഈ സുപ്രധാന സംഗമം നടക്കുന്നത്. പാര്‍‌ട്ണര്‍ കേരള എന്ന പേരിലുള്ള സംഗമത്തിലേക്ക് പ്രവാസികള്‍ , തദ്ദേശീയരും അന്യദേശക്കാരുമായ നിക്ഷേപകര്‍ എന്നിവരെ ക്ഷണിക്കുന്നു. പാര്‍ട്ണര്‍ കേരളയുടെ ലോഗോ മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.  

സാങ്കേതികതയിലല്ല, ജനപിന്തുണയുടെ മുട്ടത്തറ മോഡല്‍

സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി സംസ്ഥാനത്ത് ഒരു സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയതും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതുമാണ് തിരുവനന്തപുരത്തെ മുട്ടത്തറയില്‍ ട്രയല്‍ റണ്‍ വിജയകരമായി നടത്തി വരുന്നത.
 2009ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റ് സംസ്ഥാനത്തിന് മാതൃകയാവുന്നത് മറ്റൊരു തരത്തിലാണ്. ജനകീയമായ പിന്തുണയുടെ കാര്യത്തില്‍ മുട്ടത്തറ എല്ലാവര്‍ക്കും മാതൃകയായി. 100 ഏക്കര്‍ സ്ഥലത്ത് 80 കോടി രൂപ ചിലവില്‍ പ്ലാന്റ് നിര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായും പരിസരത്തുള്ളവരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യും. മലിനജലം സംസ്കരിച്ചുണ്ടാവുന്ന സ്ലഡ്ജ് വളമായി ഉപയോഗിക്കാമെന്ന് പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ ജൈവവളം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമീപിക്കുന്നുണ്ട്. അവശേഷിക്കുന്ന ജലം ശുദ്ധ ജലത്തിന്റെ മൂല്യങ്ങള്‍ അടങ്ങിയതാണ്. ചില കമ്പനികള്‍ ഈ ജലം ആവശ്യപ്പെട്ട് കരാറിന് സമീപിക്കുന്നു. എന്തുതന്നെയായാലും ഇതര മാലിന്യ പ്ലാന്റുകളെ അപേക്ഷിച്ച് ജനങ്ങള്‍ക്ക് ആശങ്കയില്ലാതെ പൂര്‍ത്തിയാക്കാനും പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞു. എല്ലാ മുറവിളികള്‍ക്കും അവസാനമായി ഒടുവില്‍ മുട്ടത്തറക്കാര്‍ പുതിയൊരു സന്ദേശം രാജ്യത്തിന് നല്‍കുകയാണ്. ഈ സന്ദേശത്തെ മുട്ടത്തറ മോഡല്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 

Tuesday, November 19, 2013

പെരിന്തല്‍മണ്ണയുടെ വികസനത്തിലൂടെ....



പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍ വായിക്കാന്‍ താഴെ ക്ളിക്ക് ചെയ്യുക.
http://kkdesigns.x10.bz/demo/flip/#page-1


Saturday, November 16, 2013

വികസനത്തിന്‍റെ ഓളത്തില്‍ സ്നേഹസംഗമങ്ങള്‍

ഇന്ന് ആലിപ്പറമ്പില്‍ ....രണ്ടര വര്‍ഷത്തെ വികസനത്തിന്റെ അടയാളങ്ങള്‍ കാണിച്ചുകൊടുത്തു. ഇനിയും ചെയ്യാനുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 16 കേന്ദ്രങ്ങളിലും ആളുകള്‍ വന്നു. തെരഞ്ഞെടുപ്പുകാലമല്ലാതിരുന്നിട്ടും ആവേശത്തോടെ വലിയ ആള്‍ക്കൂട്ടം. ഈ കൂട്ടായ്മ പ്രതീക്ഷിച്ചുതന്നെയാണ് സ്നേഹസംഗമം എന്ന പേരുനല്‍കിയത്. സഹപ്രവര്‍ത്തകര്‍ക്കും സ്നേഹസംഗമത്തില്‍ വന്നവര്‍ക്കും സംവദിച്ചവര്‍ക്കുമെല്ലാം നന്ദി...

Friday, November 15, 2013

പെരിന്തല്‍മണ്ണയില്‍ ഇനി സ്നേഹസംഗമങ്ങള്‍

പെരിന്തല്‍മണ്ണയുടെ ജനപ്രതിനിധിയായിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കുതന്നെയാണ് മുന്‍ഗണന. മണ്ഡലത്തില്‍പ്പെടുന്ന പെരിന്തല്‍മണ്ണ നഗരസഭ, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂര്‍ , മേലാറ്റൂര്‍ , ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകളിലായി ആകെ 325 കോടി രൂപയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. റോഡുകള്‍ , പാലങ്ങള്‍ , ശുദ്ധജല പദ്ധതികള്‍ , കെട്ടിടങ്ങള്‍ , വള്ളുവനാട് വികസന അതോറിറ്റി, ന്യൂനപക്ഷ കോച്ചിങ്ങ് സെന്റര്‍ , വനിതാ െഎടിെഎ, പിടിഎം കോളജില്‍ പുതിയ കോഴ്സുകള്‍ ....തുടങ്ങി സര്‍വ്വ മേഖലയിലും പദ്ധതികള്‍ നടപ്പാക്കി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് വികസനത്തിന്റെ കണക്കുപുസ്തകമാണ് എന്റെ കൈവശമുള്ളത്. മണ്ഡലത്തിലെ 188 കേന്ദ്രങ്ങളില്‍ സ്നേഹസംഗമങ്ങള്‍ നടത്താനാണ് തീരുമാനം. ജനങ്ങളുടെ പുതിയ പ്രശ്നങ്ങള്‍ അറിയാനും പറയാനുമുള്ള ഈ സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഈ മാസം 30 വരെയാണ് സ്നേഹസംഗമങ്ങള്‍ . പാര്‍ട്ടിയിലെയും മുന്നണിയിലെയും സഹപ്രവര്‍ത്തകരും പൊതുജനവുമാണ് സ്നേഹസംഗത്തിന്റെ പിന്നണിയില്‍ . നാളെയുടെ പദ്ധതികളുടെ രൂപരേഖകൂടി തയ്യാറായിമാത്രമേ ഈ സ്നേഹസംഗമയാത്ര അവസാനിക്കുകയുള്ളൂ.

Thursday, November 14, 2013

ശിശുദിനാശംസകള്‍

ചാച്ചാജിയുടെ ഓര്‍മ്മകളില്‍ എല്ലാ കൂട്ടുകാര്‍ക്കും ശിശുദിനാശംസകള്‍ ...

Friday, November 8, 2013

നഗരസഭകളെ സഹായിക്കും പക്ഷെ പദ്ധതി നിര്‍വ്വഹണത്തിന് വേഗം വേണം

 നഗരസഭകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. ലോക് സഭാതെരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇത്തവണ ജനുവരി മുതലുള്ള മാസങ്ങള്‍  പദ്ധതി നിര്‍വ്വഹണത്തിന് പറ്റിയതാവില്ല. അത് മുന്‍കൂട്ടി കണ്ട് പദ്ധതികളുടെ വേഗം വര്‍ധിപ്പിക്കണം.ചില നഗരസഭകള്‍ ഭേദപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവ വളരെ പിന്നിലാണെന്ന് ഇവരുടെ അവലോകന യോഗത്തില്‍നിന്ന് മനസ്സിലായി. അനുവദിച്ച ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ കഴിയാതെ പോയാല്‍ പിന്നെന്ത് പ്രയോജനം. തിരുവനന്തപുരത്ത് ചേര്‍ന്ന ചെയര്‍മാന്‍ , സെക്രട്ടറിമാരുടെ യോഗം പദ്ധതിനിര്‍വ്വഹണത്തില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. 
 ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് പല നഗരസഭകളും മാതൃകാപരമായ പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ശേഷിക്കുന്നവര്‍ ഉടനെ ഡിപിആര്‍ സമര്‍പ്പിക്കണം. പ്ളാസ്റ്റിക്ക മാലിന്യ സംസ്കരണം ക്ളീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കാവുന്നതാണ്. കെഎസ് യുഡിപി, കെയുആര്‍ഡിഎഫ് സി തുടങ്ങിയവ നടപ്പാക്കുന്ന പദ്ധതികള്‍ വേഗത്തിലല്‍ നടപ്പാക്കേണ്ടതുണ്ട്. നഗരസഭകളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനംതന്നെയാണുള്ളത്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയുമുണ്ട്. എന്നാല്‍ കൃത്യവും സമയബന്ധിതവുമായി പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്തം നഗരസഭകള്‍ക്കുതന്നെയാണ്. 

Wednesday, November 6, 2013

കൊല്ലം കുരീപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കണമെന്ന ജനകീയാവശ്യത്തിന് ഉടന്‍ പരിഹാരമാവും

കൊല്ലം കുരീപ്പുഴയില്‍ പ്രവര്‍ത്തിക്കാത്ത മാലിന്യസംസ്കരണ കേന്ദ്രത്തില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ്. പ്രദേശവാസികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കഴിഞ്ഞദിവസം അവിടെ സന്ദര്‍ശിച്ചപ്പോള്‍ കൂടുതല്‍ ബോധ്യപ്പെട്ടു. അവിടെ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ മനോഹരമായ ആ തടാകത്തെ മോചിപ്പിക്കാനാവില്ല. കിണറുകളില്‍ ശുദ്ധജലം നിലനിര്‍ത്താനുമാവില്ല. പഴകിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പൊതുജനം സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്. അവിടെ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും പരിഗണിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടിയുണ്ടാവും. ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നാണ് ആവശ്യപ്പെടാനുള്ളത്.