സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, September 9, 2015

വഴിവാണിഭക്കാരുടെ സര്‍വ്വെ 26 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുകച്ചവടക്കാരുടെ കണക്കെടുപ്പ് ഈ മാസം 26ന് തുടങ്ങും. ദേശീയ നഗര ഉപജീവന മിഷന്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാകമ്മിറ്റികളും ഉടന്‍ രൂപവല്‍ക്കരിക്കും.
സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം വരുന്ന വഴിവാണിഭക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കമാവുന്നത്. തുടക്കത്തില്‍ 14 നഗരങ്ങളിലാണ് സര്‍വ്വെ നടത്തുക. സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകുന്നേരം നാലിന് കോഴിക്കോട്ട് നടക്കും. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ജില്ലാ ആസ്ഥാനങ്ങളിലും കൊച്ചിയിലും തൃക്കാക്കരയിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സര്‍വ്വെയ്ക്കുശേഷം അര്‍ഹരായ വഴിവാണിഭക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായി അംഗീകൃത ട്രേഡ് യൂണിയനുകള്‍,  വികസന സമിതികള്‍, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാ തലങ്ങളില്‍ സമിതികളും ഉടന്‍ രൂപവല്‍ക്കരിക്കും. കലക്ടര്‍മാര്‍, ജില്ലാ ടൗണ്‍ പ്ലാനിങ്ങ് ഓഫീസസര്‍മാര്‍, പൊതുമരാമത്ത്, ദേശീയപാത അധികൃതര്‍, പൊലീസ്, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗങ്ങളാവും. തെരുവുകച്ചവടക്കാരുടെ വിവരശേഖരണത്തിനായി ടൗണ്‍ വെന്റിങ്ങ് കമ്മിറ്റികളും ഉടന്‍ രൂപവല്‍ക്കരിക്കും. കച്ചവടസ്ഥലവും കച്ചവടക്കാരുടെ എണ്ണവും സമാന്തരമായി ശേഖരിക്കുന്ന വിധമാണ് സര്‍വ്വെ നടത്തുക. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സര്‍വ്വെയ്ക്കുവേണ്ടി എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തും. വഴിവാണിഭക്കാരുടെ സംരക്ഷണത്തിനായി 3.50 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വഴിവാണിഭക്കാരുടെ സര്‍വ്വെ, പുനരധിവാസത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതി രൂപവല്‍ക്കരണം, മാര്‍ക്കറ്റ് പ്ലാന്‍, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയവയ്ക്കായി 98 ലക്ഷം രൂപ നീക്കിവെച്ചിയിട്ടുണ്ട്. ഈ പ്രവര്‍ത്തങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ച യോഗം തീരുമാനിച്ചു.

No comments:

Post a Comment

.