സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Sunday, October 27, 2013

ഈ കല്ലേറ് ജനാധിപത്യത്തിനുനേരെ.....

വിനാശകാലേ വിപരീതബുദ്ധി
അല്ലാതെ മറ്റൊന്നും പറയേണ്ടതില്ല. നാളിതുവരെ സമരങ്ങള്‍ പരാജയപ്പെടുത്തിയത് സര്‍ക്കാരല്ല, ജനങ്ങളാണ്. കുടില്‍കെട്ടിയും അടുപ്പുകൂട്ടിയും സെക്രട്ടറിയറ്റ് വളഞ്ഞും നടത്തിയ സമരങ്ങളൊക്കെ ജനങ്ങളാണ് പൊളിച്ചത്. നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ രണ്ടാമതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അമര്‍ഷം. സങ്കടങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുന്നവരെ ദുരിതത്തിലാക്കാനായിരുന്നു ഇപ്പോഴത്തെ പ്രക്ഷോഭം. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനം നേരിട്ട് ഇറങ്ങുമെന്ന് സിപിഎം തിരിച്ചറിഞ്ഞു. അതാണ് അക്രമത്തിന് നേതൃത്വം നല്‍കാന്‍ ആ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പറ്റിയ മുറിവ് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുടെ അടയാളമാണ്. വൈരുധ്യാത്മക സമരമാര്‍ഗം. അതാണ് പുതിയ രീതി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി രൂപപ്പെട്ടതുമുതല്‍ സമരത്തിന്റെ ജനാധിപത്യം സിപിഎം പഠിച്ചിട്ടില്ല. ആശയത്തെ ആശയംകൊണ്ടും പ്രത്യയശാസ്ത്രത്തെ പ്രത്യയശാസ്ത്രംകൊണ്ടും ഭരണത്തെ പ്രതിപക്ഷ ധര്‍മ്മംകൊണ്ടും നേരിടാന്‍ ഇനിയുള്ള കാലം കഴിയില്ലെന്ന ആത്മബോധമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസിന് നേരെ കല്ലെറിഞ്ഞും പൊതുമുതല്‍ നശിപ്പിച്ചും നടത്തിയ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ ദേഹോപദ്രവം ഏല്‍പ്പിക്കാമെന്നും വകവരുത്താമെന്നുമാണ് തീരുമാനമെങ്കില്‍ ആത്മഹത്യക്കൊരുങ്ങിയ ഭീരുവിന്റെ മുഖമാണ് സിപിഎമ്മിന് ചേരുക. കേരള ജനതയില്‍ വികസനത്തിന്റെ, ക്ഷേമപദ്ധതികളുടെ നായകത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ കല്ലെറിയുമ്പോള്‍ നോവുന്നത് ഒരു ജനതക്കാണെന്ന് മറക്കാതിരിക്കുക

No comments:

Post a Comment

.